Загрузка...

യേശുക്രിസ്തുവിനെ രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജെറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ്

#Bethphage Jerusalem#യേശുസഞ്ചരിച്ചവഴിയിലൂടെ#ഓശാനദിവസംസഞ്ചരിക്കുമ്പോൾ#വലിയസന്തോഷമായി#ഇസ്രായേലിൽ#PalmSunday#bethphage#Jerusalemoldcity#bible#mountofolives#churchofbethphage#procession#jesusjourney#2023april2
#2pm#2april2023#april2##myisraelexperience#bethphagechurch#palmsunday processingHere Jesus began his last journey to Jerusalem#bethphage-Mount of Olives#hosanna#Church of Bethphag#The Church of Bethphage, also spelled Beitphage,meaning "house of the unripe figs"is a Franciscan church located on the Mount of Olives in Jerusalem.It contains a stone traditionally identified as the one which Jesus used to mount the donkey at the start of his procession into Jerusaleme#ഓശാനദിനത്തിൽ
#യേശുകഴുതപ്പുറത്ത് സഞ്ചരിച്ച വഴിയില്‍ ഒരു ദേവാലയമുണ്ട്. അതിനെ കുറിച്ചറിയേണ്ടേ? ഞങ്ങൾ അങ്ങോട്ട് ആണ് നടന്നു പോകുന്നത് ഫുൾ വീഡിയോ ഈ ചാനലിൽ ഉണ്ട്
#ബേത്ഫഗെയിലെദേവാലയം
നാലു സുവിശേഷകന്മാരും ഓശാന ഞായറാഴ്ചത്തെ ഈശോയുടെ കഴുതപ്പുറത്തേറിയുള്ള ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെപ്പറ്റി വിവരിക്കുന്നുണ്ട്. (മത്താ. 21/116, മാര്‍ക്കോ 11/1/10, ലൂക്കാ 19/28/40, യോഹ 12/1219. ഇതില്‍ യോഹന്നാന്‍ ഒഴിച്ച് ബാക്കിയെല്ലാ സുവിശേഷകന്മാരും യേശു ബേത്ഫഗെയില്‍ നിന്നാണ് ഈ പ്രയാണം ആരംഭിച്ചത് എന്ന് കൃത്യമായി രേഖപ്പെടുത്തുന്നു. ഒലിവുമലയുടെ കിഴക്കന്‍ ചെരുവില്‍ ബെഥാനിയായ്ക്ക് സമീപമാണ്#ബേത്ഫഗെ സ്ഥിതി ചെയ്യുന്നതെന്ന് മാര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു.രണ്ട് കാര്യങ്ങളുടെ അനുസ്മരണമാണ് ഈ ദേവാലയത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നത്.ലാസറിന്റെ ഭവനത്തിലേക്കുള്ള യാത്രയില്‍ യേശു മര്‍ത്തയെയും മറിയത്തെയും കണ്ടുമുട്ടുന്നതും (യോഹ: 11/2030)ഓശാന ഞായറാഴ്ച കഴുതപ്പുറത്തേറി യേശു ജറുസലേമിലേക്കുള്ള പ്രയാണമാരംഭിക്കുന്നതും. ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ അധിനിവേശത്തില്‍ ആ ദേവാലയം തകര്‍ക്കപ്പെട്ടു. കുരിശുയുദ്ധക്കാരുടെ സമയത്ത് പുനര്‍നിര്‍മ്മിക്കപ്പെട്ട ആ ദേവാലയം വീണ്ടും തകര്‍ക്കപ്പെടുകയും അത് നിന്നിരുന്ന സ്ഥലം വിസ്മൃതിയിലാകുകയും ചെയ്തു. ഈ ദേവാലയം നിലനിന്നിരുന്ന സ്ഥലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ അജ്ഞാതമായിരുന്നു.1870ല്‍ ഒരു ഗ്രാമവാസി അപ്രതീക്ഷിതമായി ബേത്ഫഗെയില്‍ ഒരു ദേവാലയത്തിന്റെ അവശിഷ്ടങള്‍ കണ്ടെത്തി. അവിടെ ഉണ്ടായിരുന്ന ഒരു കല്ലില്‍ യേശു ലാസറിനെ ഉയിര്‍പ്പിക്കുന്നതും കഴുതപ്പുറത്തേറി യാത്രയാവുന്നതും ചിത്രീകരിച്ചിരുന്നു. അങ്ങനെയാണ് ബേത്ഫഗെയില്‍ ദേവാലയം ഉണ്ടായിരുന്ന സ്ഥാനം സ്ഥിരീകരിക്കപ്പെടുന്നത്. ആ സ്ഥലം ഏറ്റെടുത്ത ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ അവിടെ പുരാവസ്തു ഗവേഷണം പൂര്‍ത്തിയാക്കിയതിനു ശേഷം 1883 ല്‍ ഒരു ദേവാലയം നിര്‍മ്മിച്ചു. ഇന്നത്തെ രീതിയില്‍ ഈ ദേവാലയം പുതുക്കി നിര്‍മ്മിക്കപ്പെടുന്നത് 1954ലാണ്. ഈ ദേവാലയത്തിന്റെ അള്‍ത്താരയുടെ ഇടതുഭാഗത്ത് അന്ന് കണ്ടെത്തിയ കല്‍ത്തൂണിന്റെ ഭാഗം മനോഹരമായി കാണാന്‍ സാധിക്കും.
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒലിവുമലയില്‍ നിന്ന് ബേത്ഫഗെ വഴി ബഥാനിയായിലേക്ക് നടന്നുപോകാമായിരുന്നു. ജെറുസലേമിനെയും വെസ്റ്റ്ബാങ്കിനെയും വേര്‍തിരിക്കുന്ന മതില്‍ ആ നടപ്പാത അടച്ചുകളഞ്ഞു. ഒലിവുമലയുടെ കിഴക്കന്‍ താഴ്‌വാരത്തിലുള്ള ഒരു ഗ്രാമമാണ് ബഥാനിയ. ഈശോ ബേത്ഫഗെയില്‍ നിന്ന് ഒരു കഴുതക്കുട്ടിയുടെ പുറത്ത് കയറി ഒലിവുമലയിറങ്ങി കെദ്രോണ്‍ താഴ്‌വര കടന്നു ജെറുസലേമിന്റെ ചുറ്റുമതിലിലുള്ള സുവര്‍ണ്ണ കവാടത്തിലൂടെ ജെറുസലേം ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. വഴിയില്‍ ജനക്കൂട്ടത്തില്‍ ധാരാളം പേര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ച്, മറ്റ് ചിലരാകട്ടെ വൃക്ഷങ്ങളില്‍ നിന്ന് ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി. യേശുവിന്റെ മുന്നിലും പിന്നിലും നടന്നിരുന്നവര്‍ ‘ദാവിദിന്റെ പുത്രന് ഹോസാന’ കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍. ഉന്നതങ്ങളില്‍ ഹോസാന എന്നാര്‍ത്തുവിളിച്ചുകൊണ്ടിരുന്നു.
ഇതനുസ്മരിച്ചുകൊണ്ട് കുരിശുയുദ്ധക്കാരുടെ സമയത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബേത്ഫഗെയില്‍ നിന്ന് ജെറുസലേമിലേക്ക് ഓശാന ഞായറാഴ്ച കുരുത്തോല പ്രദക്ഷിണം നടത്തിയിരുന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. കുരിശുയുദ്ധക്കാര്‍ പരാജയപ്പെട്ടതിന് ശേഷം അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ ബേത്ഫഗെയില്‍ നിന്ന് ജെറുസലേമിലേക്കുള്ള കുരുത്തോല പ്രദക്ഷിണം പുനരാരംഭിച്ചു. 1345 മുതല്‍ ഫ്രാന്‍സിസ്‌കന്‍ സഭക്കാരും അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭക്കാരുടെ കൂടെ ഈ കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്നു. ബേത്ഫഗെയില്‍ നിന്ന് ആരംഭിച്ച് കെദ്രോണ്‍ താഴ്‌വരയില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു അന്ന് കുരുത്തോല പ്രദക്ഷിണം ക്രമീകരിച്ചിരുന്നത്. പിന്നീട് 1552ല്‍ ഫാന്‍സിസ്‌കന്‍ സഭ ഈ കുരുത്തോല പ്രദക്ഷിണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ബേത്ഫഗെയില്‍ നിന്ന് ആരംഭിച്ച് സീയോന്‍ മലയില്‍ അവസാനിക്കുന്ന രീതിയില്‍ പുനര്‍ക്രമീകരിക്കുകയും ചെയ്തു. എന്നാല്‍ 1648ല്‍ തുര്‍ക്കികള്‍ കുരുത്തോല പ്രദക്ഷിണം നിരോധിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ കൃത്യമായി പറഞ്ഞാല്‍ 1993ലാണ് ജെറുസലേം പാത്രിയാര്‍ക്കീസ് പ്രത്യേക അനുവാദം വാങ്ങി ഇന്നത്തെ രീതിയില്‍ കുരുത്തോല പ്രദക്ഷിണം പുനരാരംഭിക്കുന്നത്.ജെറുസലേമിലെ കുരുത്തോല പ്രദക്ഷിണം ഓശാന ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ബത്ഫഗെയിലെ ദേവാലയത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച്, ഒലിവുമലയില്‍ ഈശോ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ച ദേവാലയത്തിന്റെ മുന്നിലൂടെ കടന്നുപോയി#ഒലിവുമലയിറങ്ങി#കെദ്രോണതാഴ്‌വര കടന്ന്, ജെറുസലേം പഴയ പട്ടണത്തിലെ സെന്റ്. സ്റ്റീഫന്‍സ് ഗേറ്റ് കടന്ന്, പരിശുദ്ധ അമ്മയുടെ ജനനസ്ഥലമായ സെന്റ് ആന്‍സ് പള്ളിയില്‍ അവസാനിക്കുന്ന വിധത്തിലാണ് നടത്തപ്പെടുന്നത്. ഈ കുരുത്തോല പ്രദക്ഷിണം വളരെ മനോഹരമാണ്. ഇതില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ ഇവിടെ വരാറുണ്ട്. അന്ന് പാട്ടും നൃത്തവും ചെണ്ടമേളങ്ങളുമായി ആളുകള്‍ കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നു.ഹോസാന (രക്ഷിക്കേണമെ)
#palmsundaybethphage#jerusalemoldcity

Видео യേശുക്രിസ്തുവിനെ രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജെറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് канала DAFFODILS DS
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки